Sunday, November 11, 2018

എന്റെ പുസ്തകം : പുരനിറഞ്ഞ പുരുഷൻ


      എന്റെ ഏഴാമത്തെ പുസ്തകമാണ് പുരനിറഞ്ഞ പുരുഷൻ. 2018 നവമ്പർ 1 ന് പുസ്തക പ്രകാശനം നിർവ്വഹിക്കപ്പെട്ടു. ഈ പുസ്തകത്തെ കുറിച്ച് എഴുത്തുകാരി ആയ വി.കെ റീന എഴുതിയ അവതാരിക ഇവിടെ വായിക്കാം.

പുരനിറഞ്ഞ പുരുഷൻ

അവതാരിക

               സമകാലിക സാമൂഹ്യ പ്രശനങ്ങളോട് ഹാസ്യത്തിലൂന്നി ശക്തമായി സംവദിക്കുന്ന കഥകളാണ് കെ എസ് മിനിയുടെ 'പുരനിറഞ്ഞ പുരുഷൻ’ എന്ന കഥാസമാഹാരം. വായനക്കാരന്റ ചുണ്ടിൽ ചെറുചിരിയുണർത്താൻ പര്യാപ്തമായ ടൈറ്റിൽ കൂടിയാണ് ഈ പുസ്തകത്തിനുള്ളത്. അവതരണത്തിലെ തനിമ, ഹാസ്യഭാവന, ഭാഷയുടെ ലാളിത്യം എന്നിവയെല്ലാം ഇതിലുള്ള കഥകളെ ആസ്വാദ്യകരമാക്കുന്നുണ്ട്. കഥയിലെ ആന്തരാർത്ഥങ്ങൾ എന്നെ രസിപ്പിച്ചതു കൊണ്ടുതന്നെയാണ് കഥകൾ ഉദാത്തമാണെന്ന് തോന്നിയത്. പൊതുവെ സ്ത്രീകൾ കൈവെക്കാൻ ധൈര്യപെടാത്ത ഒന്നാണ് ഹാസ്യസാഹിത്യം. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വിരളമാണ് ഈ മേഖലയിൽ സ്ത്രീ എഴുത്തുകാരുടെ സംഭാവന.

               ഹാസ്യത്തിലൂടെ കഥ പറഞ്ഞു ഫലിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും വിത്യസ്ത പ്രമേയങ്ങൾ ഉൾകൊള്ളിച്ചു ഇരുപത്തിമൂന്നു കഥകളിലൂടെ കെ എസ് മിനി അതു അനായാസേന സാധിച്ചെടുത്തിരിക്കുന്നു എന്ന് പറയാതെ വയ്യ.



                 ആനുകാലികങ്ങളിലും ഇന്റർനെറ്റിലും നിരന്തരം നർമ്മകഥകൾ എഴുതുന്ന കെ സൗമിനി എന്ന കെ എസ് മിനിയുടെ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങൾ ആയി വരുന്ന മാക്രി മെമ്മോറിയൽ ഹൈസ്കൂളും, വായനക്കാർ ഏറെ രുചിയോടെ ആസ്വദിച്ച പുട്ടും കടലയും ഏറെ പ്രശസ്തി നേടിയ കൃതികളാണ്.

                 ഈ പുസ്തകത്തിലുള്ള ഒരോ കഥകളിലും,കല്യാണക്കച്ചേരിയായാലും ഓപ്പൺ വോട്ട് അഥവാ രാഘവീയം ആയാലും കഥാന്ത്യം വരെ വായനക്കാരുടെ ജിജ്ഞാസ നിലനിർത്താൻ കഴിയുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ നശ്വരതയും പൊങ്ങച്ചവും അധ്യാപക ജീവിതത്തിലെ നുറുങ്ങുകളും ചില കഥകൾക്ക് വിഷയമാവുന്നുണ്ട്.

                പ്രശസ്തിയുടെ പടവുകൾ ആയാസരഹിതമായി ചവുട്ടിക്കയറുന്ന ഒരു എഴുത്തുകാരന്റെ കോപ്പിയടിയും, ചില പ്രണയ സങ്കൽപ്പങ്ങളും വിപണന തന്ത്രത്തിന് ഇരയാവുന്ന മലയാളിയുടെ മനോദൗർബല്യങ്ങളും ഓർത്തു ചിരിക്കാൻ വക നൽകുന്നവയാണ്. കപടസദാചാരത്തിന്റെ മുനയൊടിക്കുകയാണ് പുര നിറഞ്ഞു നിൽക്കുന്ന പുരുഷൻ എന്ന കഥ.



                  മഹാബലിക്കു മുന്നിൽ തലകുനിച്ചു നിന്നുകൊണ്ട് കത്തുന്ന കാലത്തിലേക്ക് വിരൽ ചൂണ്ടുകയാണ് മിനിയുടെ കഥയിലെ വാമനൻ. ആർഭാടങ്ങളോ അത്ഭുതങ്ങളോ ഇല്ലാതെ ദൈനംദിന ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പൊള്ളത്തരങ്ങൾ മിനി എന്ന എഴുത്തുകാരി പുഞ്ചിരിയോടെ വരച്ചു കാട്ടുകയാണ്. സഞ്ജയൻ പുരസ്‌കാരം പോലുള്ള അനേകം പുരസ്‌കാരങ്ങൾ നേടിയ കെ എസ് മിനി എന്ന കഥാകാരിയുടെ ഈ കഥാസമാഹാരത്തിന് അവതാരിക എഴുതാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. ഭാവനയും ജീവിതവും ഇഴചേർന്ന് പോകുന്ന കഥകളിലെ ഹാസ്യത്തിന്റെ വശ്യതയിൽ കുരുങ്ങി പോവുകയാണ് വായനക്കാർ. അവരുടെ തൂലികയിൽ ഇനിയും അനേകം ഹാസ്യകുസുമങ്ങൾ വിരിയട്ടെ എന്ന് ആശംസിക്കുന്നു.
  
വി. കെ. റീന, എഴുത്തുകാരി

Tuesday, September 29, 2015

ഉടുമ്പിന്റെ വഴികൾ


‘തേങ്ങ പറിക്കാൻ ആളെകിട്ടാനില്ല’ എന്ന്, പറയുന്നതു കേട്ടു; ഒന്ന് കയറിനോക്കിയാലോ?
ഈ തെങ്ങിന് ഇത്രേം ഉയരമുണ്ടെന്ന് വിചാരിച്ചിരുന്നില്ല
ഏതായാലും കയറാൻ തുടങ്ങി; ഇനി മേലോട്ട് തന്നെ,,,
മേലോട്ട് നോക്കാൻ വയ്യ; നട്ടുച്ച നേരമാണ്,
മുറുകെ പിടിക്കാം, ഇതാ ഈ വിരലുകൾ കണ്ടോ,, ഇതുകൊണ്ടാണ് ഉടുമ്പിന്റെ പിടുത്തം
അയ്യോ,, താഴോട്ട് നോക്കുമ്പോൾ പേടിയാവുന്നു, എത്ര ഉയരത്തിലാണ് എത്തിയത്!
ഇനി ഞാനിറങ്ങട്ടെ,, എനിക്കെന്റെ മണ്ണ് മതി
ഇറങ്ങാൻ എന്തെളുപ്പം,, ഹാ, ഹാ,, അങ്ങനെ,
അല്ല, ഇതാരാ,, ക്യാമറയും പിടിച്ച്,, ആരോട് ചോദിച്ചിട്ടാ എന്റെ ഫോട്ടോ എടുത്തത്?

Friday, February 20, 2015

‘അനിയൻബാബു ചേട്ടൻബാബു’ പുസ്തകപ്രകാശനം,,, ചിത്രങ്ങളിലൂടെ


എന്റെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം അച്ചടിച്ച് പ്രകാശനം ചെയ്യപ്പെട്ടു. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന... ഹാസ്യകൂട്ടായ്മ ആയ നർമവേദിയിൽ വെച്ചാണ് നർമപുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
പുസ്തകപ്രകാശനം നടന്നത്... 15.2.2015 ഞായർ വൈകുന്നേരം 3.30ന്. 
ഇനി ചിത്രങ്ങളിലൂടെ കാണാം.
“ഇനിയും തുടങ്ങാറായില്ലെ?” ശാന്ത കാവുമ്പായിയും കുമാരനും
നമ്മുടെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: കെ.എ സരള ടീച്ചർ ചിരിച്ചുകൊണ്ട് വേദിയിൽ പ്രവേശിക്കുന്നു.
 സ്വാഗതം : അഡ്വ: പി.പി ജയരാജൻ (നർമവേദി)
 അദ്ധ്യക്ഷത : ഫാ: ദേവസ്സി ഈരത്തറ (രക്ഷാധികാരി,, നർമവേദി)
‘എന്നാൽ നമുക്കങ്ങട്ട് തുടങ്ങാമല്ലൊ,,,’
 ‘ഇതെന്തയിങ്ങനെ കറുത്ത പൊതി,, തുറന്നുനോക്കട്ടെ,,,’
അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം ഫാദർ ദേവസ്യ ഈരത്തറയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ‘പ്രൊഫസർ കെ.എ സരള’ കവിയും അദ്ധ്യാപകനുമായ ‘മാധവൻ പുറച്ചേരിക്ക്’ നൽകി പ്രകാശനകർമ്മം നിർവഹിക്കുന്നു.
 ആശംസ: പ്രൊഫ: കെ.എ സരള (പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് കണ്ണൂർ)
 
“ഞാനും ടീച്ചറും ഒരേ സ്ക്കൂളിൽ ആയപ്പോൾ ഒരിക്കൽ,,,” പുസ്തകം ഏറ്റുവാങ്ങിയ മാധവൻ പുറച്ചേരിയുടെ ആശംസ  (അറിയപ്പെടുന്ന കവിയും അദ്ധ്യാപകനുമായ അദ്ദേഹം എന്റെ സഹപ്രവർത്തകൻ ആയിരുന്നു. ‘സൈക്കിൾ യാത്രയിൽ നാം, പ്രവാസിയുടെ മൊഴികൾ, പെയിൻ കില്ലർ, പൊന്നേ പൊന്നേ,, തുടങ്ങിയ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതു കൂടാതെ ഏതാനും പുസ്തകങ്ങൾ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ മലയാളം അധ്യാപകനാണ്) 
പുസ്തകപരിചയം : ആർ പ്രഭാകരൻ (പ്രസിഡണ്ട്, നർമവേദി കണ്ണൂർ)

അനിയൻബാബുവും ചെട്ടൻബാബുവും ഇറങ്ങി,,
അനിയൻബാബുവിനെ സ്വീകരിക്കാൻ,,,

 ആശംസ: സി അനിൽകുമാർ (ചെയർമാൻ, കോളേജ് ഓഫ് കോമേഴ്സ്)
ആശംസ: പി.പി ഗോവിന്ദൻ മാസ്റ്റർ (സാംസ്കാരികവേദി കൺ‌വീനർ, സെക്രട്ടറി കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി, )

ആശംസ: പി.വി. മധുസൂദനൻ (അസോ:എഡിറ്റർ, വയോജനശബ്ദം മാസിക)


ആശംസ: ശാന്താ കാവുമ്പായി (റിട്ടയേർഡ് അദ്ധ്യാപിക,, എഴുത്തുകാരി,,, മോഹപക്ഷി, കാവുമ്പായിലെ അങ്ങേമ, ഡിസംബർ 30, എന്റെ കുഞ്ഞിരാമേട്ടൻ നിങ്ങളുടേതും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
 ആശംസ: ശ്രീധരൻ കീഴറ  (ഓഥേർസ് ഫോറം ജനറൽ സെക്രട്ടറി, മുത്തുമണികൾ, മാതൃസ്നേഹം തുടങ്ങിയ കവിതാസമാഹാരങ്ങളും ആത്മനൊമ്പരം, അടിയൊഴുക്കുകൾ, മഴമേഘങ്ങൾ തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് )

ആശംസ: സി ചന്ദ്രൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
ആശംസ: കെ പത്മനാഭൻ മാസ്റ്റർ (കെ.എസ്.എസ്.പി.യു നേതാവ്)
 ആശംസ: എം.കെ അങ്കുരാജൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
എന്നെ വിളിക്കുന്നുണ്ട്; ഞാൻ പോവണോ?
 എനിക്കെന്ത് പറയാൻ!!!! എന്നാലും പറയട്ടെ,,,
നന്ദി : കെ ശശിധരൻ (സെക്രട്ടറി, നർമവേദി)
 *******