ഉറക്കം വരാനുള്ള ഒറ്റമൂലി
തിരക്കുപിടിച്ച
മൂന്ന് ദിവസങ്ങൾക്കുശേഷം ഞായറാഴ്ച രാത്രിയാണ് കമ്പ്യൂട്ടർ തുറക്കാനായത്.
വീട്ടുജോലിയുടെ ഇടവേളകളിൽ മൊബൈൽ തുറന്ന് മെയിലുകളും പോസ്റ്റുകളും
വായിക്കാറുണ്ടെങ്കിലും അടുത്ത ബന്ധുവിന്റെ വിവാഹം ആയതിനാൽ ഇന്റർനെറ്റിന്
മൂന്നുദിവസം അവധി കൊടുത്തു. മെസേജ് ബോക്സ് നിറയെ രജനിയുടെ പരിഭവങ്ങളും മാപ്പ്
പറയലും നിറഞ്ഞിരിക്കുന്നു. എഴുതുന്നതെല്ലാം അനാവശ്യങ്ങളും തോന്ന്യവാസങ്ങളും
ആയതുകൊണ്ട് ഞാനവളെ ഒഴിവാക്കി എന്നാണ് കക്ഷി വിശ്വസിച്ചത്. ഒടുവിലൊരു അപേക്ഷയും,
“ചേച്ചി
എന്നെ അൺഫ്രന്റ് ചെയ്യല്ലേ,, മനസ് തുറന്ന് പറയൻ എനിക്ക് ചേച്ചി മാത്രമേയുള്ളൂ.
ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ ഇനിയങ്ങോട്ട് സെക്സ് കാര്യങ്ങളോന്നും എഴുതുകയില്ല”
ഞാൻ
ചിന്തിക്കാൻ തുടങ്ങി;
അവളെന്തിന്
എഴുതാതിരിക്കണം;
അവളും പെണ്ണ് ഞാനും പെണ്ണ്, പെണ്ണിന്റെ
വിഷമം ശരിക്കും അറിയാനാവുന്നത് മറ്റൊരു പെണ്ണിനല്ലേ,, അപ്പോൾ രജനിയുടെ മനസ്സിലെ
പ്രയാസങ്ങളെല്ലാം എന്നോട് തുറന്നുപറയുന്നതിൽ ഒരു തെറ്റും ഇല്ല. ഞാനൊരു ശ്രോതാവ് ആയാൽ
പോരെ? അവൾ പറയുന്ന അനുഭവങ്ങൾ എനിക്ക് അജ്ഞാതമാണ്. ശാരീരികവും മാനസീകവുമായി
ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സ്ത്രീ. അവളുടെ പോക്ക് അപകടത്തിലാണെങ്കിൽ
ഉപദേശിച്ച് നന്നാക്കുകയല്ലേ വേണ്ടത്. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച ടീച്ചർ
അങ്ങനെയല്ലേ ചെയ്യേണ്ടത്;
അവൾ
പറയട്ടെ,, പറഞ്ഞ് പറഞ്ഞ് മനസ്സിന്റെ ഭാരം തീരട്ടെ, ഞാൻ എഴുതി,
“രജനി
എന്റെ ഫ്രന്റാണ്, എന്നോട് എന്തും പറയാം. പക്ഷെ നമ്മൾ സ്ത്രികൾ ശ്രദ്ധിച്ചും
സൂക്ഷിച്ചും ജീവിക്കണം. സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയോ വരുമാന മാർഗ്ഗമോ
ഇല്ലാത്ത അവസ്ഥയിൽ രജനി ഭർത്താവിനോടും വീട്ടുകാരോടും സ്നേഹവും വിശ്വാസവും പുലർത്തണം”
ഏതാനും
വാക്കുകൾ പൂർത്തിയാക്കുമ്പോൾ രജനി ഓൺലൈനിൽ വന്നു. ഉടനെ എഴുതി,
“ചേച്ചീ
മൂന്ന് ദിവസം കണ്ടില്ലല്ലോ, എന്തുപറ്റി?”
“അല്പം
തിരക്ക് ഉണ്ടായിരുന്നു, ബന്ധുവിന്റെ വിവാഹം”
“ഞാൻ
വിചാരിച്ചു ചേച്ചിക്ക് എന്നോട് വെറുപ്പാണെന്ന്. ഇപ്പോൾ ആശ്വാസമായി”
“എന്തിനാ
വെറുക്കുന്നത്? ഇപ്പോൾ കാണാനായല്ലോ”
“ഞാൻ
എഴുതിയതൊക്കെ ഓവറായിപ്പോയോ?”
“സ്വന്തം
അനുഭവമല്ലേ, അല്പം ശ്രദ്ധിക്കുക. സ്ത്രീകളാവുമ്പോൾ നഷ്ടപ്പെടാൻ ധാരാളം ഉണ്ട്”
“അതെന്താ
പെണ്ണിനുമാത്രം നഷ്ടപ്പെടാൻ? പുരുഷന്മാർക്ക് നഷ്ടമില്ലേ?”
“നഷ്ടത്തെ
കുറിച്ച് പറഞ്ഞത് രജനിയുടെ കാര്യമാണ്. ഒരു ജോലിയോ വരുമാനസ്രോതസോ ഇല്ലാത്ത രജനിക്ക്
ഒറ്റക്ക് ജീവിക്കാനാവില്ല എന്ന് ഓർമ്മവേണം. മകനെയും ഓർക്കണം”
“അതെല്ലാം
എനിക്കറിയാം ചേച്ചി. ഈ വീട്ടിന്ന് ഇറങ്ങിയാൽ എനിക്ക് പോകാൻ മറ്റൊരിടവും ഇല്ല”
“രജനിയുടെ
മാതാപിതാക്കൾ”
“അവരൊക്കെ
എന്നെ ഒഴിവാക്കിയതാണ്. സാമ്പത്തികമായി ഉയർന്ന കുടുംബമാണ്. നൂറ് പവനും പത്ത് ലക്ഷം
രൂപയും കൊണ്ടാണ് പത്ത് കൊല്ലം മുൻപ് ഞാനിവിടെ വന്നത്. അതിനുശേഷം ഓരോ ആവശ്യം പറഞ്ഞ്
ധാരാളം പണം വീട്ടുകാരിൽനിന്നും വാങ്ങി. എല്ലാം കിട്ടിയപ്പോൾ ചേട്ടൻ അവരുമായി
വഴക്കിട്ട് പിരിഞ്ഞു. ‘മരിച്ചാൽ പോലും കാണാൻ വരണ്ട’ എന്ന് അച്ഛൻ പറഞ്ഞത്”
“അതിനുമാത്രം
എന്തുണ്ടായി?”
“അങ്ങേർക്ക്
സംശയമാണ്, ഞാനെന്റെ സ്വന്തം ചേട്ടനോട് മിണ്ടിയാൽപോലും സംശയം”
“അങ്ങിനെയുള്ളവർക്ക്
നല്ലൊരു കൌൺസിലിംഗ് നടത്തിയാൽ മതി”
“നല്ല
കാര്യം,, അതെങ്ങാനും പറഞ്ഞാൽ ആ നിമിഷം എന്നെ കൊല്ലും. വിനിചേട്ടന്റെ വീട്ടുകാർ നല്ലവരാണെങ്കിലും
ആണുങ്ങൾ ആരെങ്കിലും ഇവിടെ വന്നാൽ വഴക്കുപറയും. അതുകൊണ്ട് ചെറിയ നാത്തൂൻ മാത്രമേ
ഇവിടെ വരാറുള്ളൂ”
“അപ്പോൾ
കാര്യങ്ങളൊക്കെ രജനിക്ക് അറിയാമല്ലോ”
“ചേച്ചിയോട്
കൂടുതൽ പറയാൻ തോന്നുന്നു. മനുഷ്യന് ഉണ്ടും ഉറങ്ങിയും നേരം കഴിച്ചാൽ മതിയോ?”
“ഉണ്ണാനില്ലാത്തവർക്ക്
അതായിരിക്കും പ്രധാനകാര്യം. ഉണ്ടുനിറഞ്ഞവർ മറ്റുള്ള കാര്യങ്ങളെക്കുറിച്ച്
ചിന്തിക്കാൻ തുടങ്ങും”
“വിശപ്പ്
ശരീരത്തിന് മാത്രമല്ല ചേച്ചി, മനസ്സിനും വിശപ്പുണ്ട്. ലൈംഗികമായ വിശപ്പ്”
“തെറ്റാണെന്ന്
തോന്നുന്ന മാനസീക വികാരങ്ങളെകുറിച്ച് ചിന്തിക്കാതിരിക്കുക”
“അതിനെന്റെ
ശരീരവും മനസ്സും അനുവദിക്കുന്നില്ല”
“മനസ്സിന്റെ
ചാപല്യങ്ങൾ നിയന്ത്രിക്കാനാവില്ലെങ്കിൽ മറ്റു കാര്യങ്ങളിലേക്ക് ചിന്തയും
പ്രവർത്തിയും ഡൈവേർട്ട് ചെയ്യുക. രജനിക്ക് ചെയ്യാൻ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ്
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്”
“ചേച്ചി
വെറുതേയിരിക്കുമ്പോൾ ഇതുപോലെ ചിന്തിക്കാറുണ്ടോ?”
“എനിക്ക്
വെറുതേയിരിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. ഉറക്കത്തിൽ പോലും ചിന്തിക്കാൻ
മാത്രം ജീവിതപ്രശ്നങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്റെ വീട്ടുകാരുടെ കാര്യം,
ഭർത്താവിന്റെ കാര്യം, മക്കളുടെ കാര്യം, പിന്നെ ടിച്ചറായിരിക്കെ സ്ക്കൂൾ കുട്ടികൾ
എന്നിവ; അതിനിടയിൽ സ്വന്തം കാര്യം ചിന്തിക്കാൻ സമയം കിട്ടാറില്ല.”
“എനിക്കങ്ങിനെ
ആവുന്നില്ല,, വീട്ടുജോലിയൊക്കെ അമ്മയും ഞാനും പെട്ടെന്ന് തീർക്കും. പിന്നെ സീരിയൽ
കാണും. ഏഷ്യാനെറ്റിൽ പുതിയ സീരിയൽ വന്നിട്ടുണ്ട്, ചേച്ചി കാണാറുണ്ടോ?”
“അതിനൊന്നും
എനിക്ക് സമയമില്ല; വീട്ടുജോലി, കൃഷിപ്പണി, പിന്നെ എഴുത്ത്. കുട്ടി ഒരു കാര്യം
ചെയ്യ്, സ്വന്തം ശരീരത്തെപറ്റി ചിന്തിക്കാതെ മകന്റെ കാര്യവും വീടിന്റെ കാര്യവും
മാത്രം ചിന്തിക്കുക”
“ഞാനെപ്പോഴും വേണ്ടാത്ത ചിന്തകൾ മനസ്സിന്റെ ഉള്ളിൽ അടക്കിവെക്കാറാണ് ചേച്ചി.
പകൽ സമയം ഓരോ കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചുവിടും.. പക്ഷെ രാത്രി ആയാൽ കുറച്ചു
നാളുകളായി ലൈംഗിക ചിന്തകളും കാമനകളും കൂടുതൽ ഉണ്ടാകുന്നു. സ്വയംഭോഗം തെറ്റാണ്
എന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും അറിയാതെ പല പ്രാവശ്യം കൈകൊണ്ട് തടവേണ്ടതായി
വരുന്നു ചേച്ചി”
“ഈ കുട്ടി എന്തൊക്കെയാ പറയുന്നത്? ഇങ്ങനെയൊക്കെ
ചിന്തിക്കാനും പ്രവർത്തിക്കാനും മാത്രം എന്താണുള്ളത്?”
“അതൊരു വലിയ തെറ്റാണെന്നൊക്കെ ഞാൻ
വായിച്ചിട്ടുണ്ട്; ശരിക്കും തെറ്റാണോ ചേച്ചീ?”
“അതൊരു വലിയ തെറ്റല്ല. നന്നായി കഴുകിയില്ലെങ്കിൽ രോഗങ്ങൾ ഉണ്ടാവും?”
“ചേച്ചിയുടെ ഈ വാക്കുകൾ വളരെ
മഹത്തായ മൂല്യം ഉള്ളതാണ് ചേച്ചി. എന്നെപ്പോലെ ഒരു സാധാരണ വീട്ടമ്മയായ സ്ത്രീക്ക്
സ്നേഹവും ആത്മവിശ്വാസവും സ്ത്രീസഹചമായ വൈകാരിക തലത്തിനുള്ള അംഗീകാരവും ചേച്ചിയുടെ
വാക്കുകളിൽ നിന്നും ലഭിക്കുന്നു. ചേച്ചിയൊരു സ്ത്രീ ആയിട്ടും സ്വയംഭോഗത്തെ
പാപചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും ചട്ടക്കൂടിൽ പെടുത്താത്തതിൽ അഭിമാനം
തോന്നുന്നു”
“അയ്യോ,, അതൊക്കെ ആവശ്യമാണോ? ആ
നേരത്ത് ഏതെങ്കിലും പുസ്തകം വായിക്കണം. അല്ലെങ്കിൽ ടീവി തുറന്ന് അതിലുള്ള
പരിപാടികൾ കാണുക”
“വായിക്കാൻ പറ്റിയ പുസ്തകങ്ങളൊന്നും
വീട്ടിലില്ലെന്ന് പറഞ്ഞല്ലോ, പിന്നെ സീരിയലും സിനിമയും മടുത്തു. ആഴ്ചയിൽ ഒന്നോ
രണ്ടോ പ്രാവശ്യം മാത്രമേ സ്വയംഭോഗം ചെയ്യാറുള്ളൂ, ചേച്ചി പറഞ്ഞതുപോലെ ഇൻഫെക്ഷൻ
ഉണ്ടാകുമോ എന്ന് പേടിച്ചിട്ട് എപ്പോഴും ചെയ്യാറില്ല. പക്ഷെ ശരിക്കും സംതൃപ്തി
കിട്ടുമ്പോൾ നല്ല ആശ്വാസം തോന്നുക മാത്രമല്ല, നല്ല ഉറക്കം കിട്ടുകയും ചെയ്യും”
“മോളേ എനിക്ക് ഉറക്കം വരുന്നു,
ബാക്കി നാളെ പറഞ്ഞാൽ മതി”
“സന്തോഷം ചേച്ചീ, ഗുഡ്‌നൈറ്റ്”
അവൾ ഗുഡ്‌നൈറ്റ് പറഞ്ഞതോടെ അതുവരെ ഉണ്ടായിരുന്ന
എന്റെ ഉറക്കം എങ്ങോട്ടോ പോയി; ഇനി ഞാനെന്ത് ചെയ്യും?
(തുടരും)
